Books

അതിഥി
കഥ | അളകനന്ദിനി
ആദ്യഭാഗം
മലയാള ചെറുകഥയായ 'അതിഥി' വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരു സ്ത്രീയുടെ ജീവിതത്തെയും അവളുടെ ദുരന്തം പേറുന്ന കുടുംബത്തെയും കേന്ദ്രീകരിക്കുന്നു. സ്വന്തം സഹോദരിയുടെ മക്കളെ വളർത്തുന്നതിനിടെ നഗരത്തിൽ വെച്ച് അവൾ ഒരു യുക്തിവാദിയെ പരിചയപ്പെടുന്നു. എന്നാൽ, പിന്നീട് അവരുടെ വീട്ടിലേക്ക് ഭാമിനി ഗോസാമി എന്ന ഒരു അപരിചിതയായ അതിഥി എത്തുന്നതോടെ കഥ വിധിയിലും വിശ്വാസത്തിലുമൂന്നിയ ഒരു വഴിത്തിരിവിലേക്ക് നീങ്ങുന്നു.

Read Now
മൂക്കുത്തിയക്കാ
കഥ | അളകനന്ദിനി
ശാന്തമായ കരിമലപ്പുഴയുടെ തീരത്തുള്ള വെള്ളരിശ്ശേരി ഗ്രാമം. അവിടേക്ക് അധ്യാപകനായി എത്തുന്ന ഗൗതമൻ ആകർഷിക്കപ്പെടുന്നത് തിളങ്ങുന്ന വൈരമൂക്കുത്തിയണിഞ്ഞ സ്കൂൾ മാനേജരുടെ ഭാര്യ സൂസന്ന കൊച്ചമ്മയിലേക്ക് ആണ്.
നാട്ടുവർത്തമാനങ്ങളിലെ നിഗൂഢതകളും, പുഴക്കടവുകളിലെ ഏകാന്ത കൂടിക്കാഴ്ചകളും, മാമ്മച്ചൻ ഉപദേശിയുടെ വിചിത്രമായ പെരുമാറ്റങ്ങളും ഈ കഥയ്ക്ക് ചുറ്റും ഒരു ദുരൂഹ വലയം തീർക്കുന്നു.
ഒരു രാത്രിയിലെ പേമാരിയിൽ ബംഗ്ലാവ് തകരുമ്പോൾ, സൂസന്ന കൊച്ചമ്മയുടെ സ്വർണ്ണ അരഞ്ഞാണത്തിൽ ഒളിപ്പിച്ച താക്കോലും വീടിനുള്ളിലെ രഹസ്യ അറയിൽ ഒതുക്കിയ രണ്ട് ഡയറിക്കുറിപ്പുകളും ഗൗതമന്റെ കയ്യിൽ എത്തിച്ചേരുന്നു.
സംഖ്യകളും ചിഹ്നങ്ങളും ഉപയോഗിച്ച് രേഖപ്പെടുത്തിയ ആ ഡയറിയിലെ കോഡുകൾ ഗൗതമൻ വായിച്ചെടുക്കുമ്പോൾ, അയാളുടെ പഴയ ഓർമ്മകളിൽ നിന്നും 'മൂക്കുത്തിയക്ക' എന്ന നിഗൂഢ രൂപം തെളിഞ്ഞുവരുന്നു.
ആരാണ് സൂസന്ന കൊച്ചമ്മ? ആരെയാണ് ഡയറിയിലെ കോഡുകൾ സൂചിപ്പിക്കുന്നത്? ഈ ആകാംഷാഭരിതമായ കഥ വായിച്ച് രഹസ്യങ്ങൾ കണ്ടെത്തുക!

Read Now
മൂക്കുത്തിയക്കാ
കഥ | അളകനന്ദിനി
അവസാന ഭാഗം
ശാന്തമായ കരിമലപ്പുഴയുടെ തീരത്തുള്ള വെള്ളരിശ്ശേരി ഗ്രാമം. അവിടേക്ക് അധ്യാപകനായി എത്തുന്ന ഗൗതമൻ ആകർഷിക്കപ്പെടുന്നത് തിളങ്ങുന്ന വൈരമൂക്കുത്തിയണിഞ്ഞ സ്കൂൾ മാനേജരുടെ ഭാര്യ സൂസന്ന കൊച്ചമ്മയിലേക്ക് ആണ്.
നാട്ടുവർത്തമാനങ്ങളിലെ നിഗൂഢതകളും, പുഴക്കടവുകളിലെ ഏകാന്ത കൂടിക്കാഴ്ചകളും, മാമ്മച്ചൻ ഉപദേശിയുടെ വിചിത്രമായ പെരുമാറ്റങ്ങളും ഈ കഥയ്ക്ക് ചുറ്റും ഒരു ദുരൂഹ വലയം തീർക്കുന്നു.
ഒരു രാത്രിയിലെ പേമാരിയിൽ ബംഗ്ലാവ് തകരുമ്പോൾ, സൂസന്ന കൊച്ചമ്മയുടെ സ്വർണ്ണ അരഞ്ഞാണത്തിൽ ഒളിപ്പിച്ച താക്കോലും വീടിനുള്ളിലെ രഹസ്യ അറയിൽ ഒതുക്കിയ രണ്ട് ഡയറിക്കുറിപ്പുകളും ഗൗതമന്റെ കയ്യിൽ എത്തിച്ചേരുന്നു.
സംഖ്യകളും ചിഹ്നങ്ങളും ഉപയോഗിച്ച് രേഖപ്പെടുത്തിയ ആ ഡയറിയിലെ കോഡുകൾ ഗൗതമൻ വായിച്ചെടുക്കുമ്പോൾ, അയാളുടെ പഴയ ഓർമ്മകളിൽ നിന്നും 'മൂക്കുത്തിയക്ക' എന്ന നിഗൂഢ രൂപം തെളിഞ്ഞുവരുന്നു.
ആരാണ് സൂസന്ന കൊച്ചമ്മ? ആരെയാണ് ഡയറിയിലെ കോഡുകൾ സൂചിപ്പിക്കുന്നത്? ഈ ആകാംഷാഭരിതമായ കഥ വായിച്ച് രഹസ്യങ്ങൾ കണ്ടെത്തുക!

Read Now
അതിഥി
കഥ | അളകനന്ദിനി
അവസാന ഭാഗം
മലയാള ചെറുകഥയായ 'അതിഥി' വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരു സ്ത്രീയുടെ ജീവിതത്തെയും അവളുടെ ദുരന്തം പേറുന്ന കുടുംബത്തെയും കേന്ദ്രീകരിക്കുന്നു. സ്വന്തം സഹോദരിയുടെ മക്കളെ വളർത്തുന്നതിനിടെ നഗരത്തിൽ വെച്ച് അവൾ ഒരു യുക്തിവാദിയെ പരിചയപ്പെടുന്നു. എന്നാൽ, പിന്നീട് അവരുടെ വീട്ടിലേക്ക് ഭാമിനി ഗോസാമി എന്ന ഒരു അപരിചിതയായ അതിഥി എത്തുന്നതോടെ കഥ വിധിയിലും വിശ്വാസത്തിലുമൂന്നിയ ഒരു വഴിത്തിരിവിലേക്ക് നീങ്ങുന്നു.

Read Now
ആമ്പൽപ്പൂവിൻ്റെ
വലിപ്പമുള്ള ഇലഞ്ഞിപ്പൂക്കൾ
കഥ | അളകനന്ദിനി
പീറ്റർ എന്നും അതിരാവിലെഎഴുന്നേറ്റ് ദിനചര്യകളെല്ലാം വേഗത്തിൽ തീർക്കും. അടുക്കളയിൽ കയറി ഒരു ഗ്രീൻ റ്റീ ഉണ്ടാക്കി കുടിച്ചിട്ട്. കറുത്ത ബർമുഡയും ചുവന്ന ബനിയനും കാലിൽ സോക്സും ഷൂസും ധരിച്ച് പടപടാ ശബ്ദമുണ്ടാക്കി വാതിൽ തുറന്നു പുറത്തുചാടും.
ഭാര്യയും മരുമകളും ഉണരണമെങ്കിൽ ഏഴര കഴിയും. അപ്പോഴേക്കും സഞ്ചിയിൽ മിൽമാ പാലും പച്ചക്കറികളുമായി അയാൾ തിരിച്ചെത്തും.
വേഗത്തിൽ നടത്തം. രണ്ടു കൈകളും നന്നായി ഉയർത്തിവീശി ഒരു ചെറുപ്പക്കാരനെപ്പോലെ നടക്കാൻ ശ്രമിക്കും.
പക്ഷെ കുറച്ചു ദൂരം ചെല്ലുമ്പോൾ നന്നായി കിതപ്പ് അനുഭവപ്പെടും.

Read Now
തണൽ
കഥ | അളകനന്ദിനി
മാത്തുക്കുട്ടി വരാന്തയിലെ ചാരുകസേരയിൽ പത്ര വായനയിൽ മുഴുകിയിരിക്കുമ്പോഴാണ് അവർ കാറിൽ വന്നിറങ്ങിയത്.
"പത്രപ്പരസ്യം കണ്ടു വന്നതാണ് "
പുഞ്ചിരിച്ചു കൊണ്ട് പുറത്തിറങ്ങിയ പുരുഷൻ പറഞ്ഞു. പിറകിൽ അയാളുടെ ഭാര്യയും രണ്ടു പെൺമക്കളും ഇറങ്ങി. അയാൾ എല്ലാവരേയും അകത്തേക്കു ക്ഷണിച്ചു. "ചായയുണ്ടാക്കാൻ വേലക്കാരില്ല"
അയാൾ ഭവ്യമായി പറഞ്ഞു.
"ഞങ്ങൾക്ക് ഇരിക്കാൻ സമയമില്ല. വീടും പരിസരവും കണ്ടിട്ടു വേഗം പോണം"
അതിഥികൾ തിടുക്കം കൂട്ടി. ആതിഥേയൻ വാതിലുകൾ തുറന്നു കൊടുത്തു.
" എല്ലാം നടന്നു കണ്ടോളൂ".
"എത്ര മനോഹരമാണ് ഈ പൂന്തോട്ടം. ഏറ്റവും അപൂർവങ്ങളായ പൂച്ചെടികളും അവിടെ ആർത്തു ചിരിച്ചു കാറ്റിലാടുന്നത് കണ്ട് പുരുഷനും അയാളുടെ ഭാര്യയും മക്കളും മയങ്ങി നിന്നു.

Read Now